ദളിത് കുടുംബത്തിന് നേരെ ആർഎസ്എസിന്റെ ആക്രമണം. പേരൂർക്കടയിലാണ് സംഭവം. ഗർഭിണിയായ അഞ്ജലിയ്ക്കും സഹോദരന്മാർക്കും നേരെ ആയിരുന്നു ആക്രമണമുണ്ടായത്. ആർഎസ്എസ് പ്രവർത്തകരാണ് മർദ്ദിച്ചത്. ഇരുപതോളം ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ അതിക്രമിച്ചു കയറിയാണ് അക്രമം അഴിച്ചുവിട്ടത്.
ഇരുമ്പ് കമ്പി ഉപയോഗിച്ച് മർദ്ദിച്ചുവെന്നാണ് പരാതി. ഗർഭിണിയായ അഞ്ജലിയുടെ വയറ്റിൽ ചവിട്ടുകയും സഹോദരന്മാരുടെ മുഖത്ത് അടിക്കുകയുമായിരുന്നു. നാവിൽ കമ്പി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പരിക്കേറ്റവർ പേരൂർക്കട ആശുപത്രിയിൽ ചികിത്സയിൽ ആണ്. മലമുകൾ മുകളുകാട് സ്വദേശികൾക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പേരൂർക്കട പൊലീസിൽ പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.