
ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ ആറ് വയസുകാരിയെ കടത്തിക്കൊണ്ടു പോയി കൊലപ്പെടുത്തിയതായി പരാതി. ബെംഗാളിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് കൊല്ലപ്പെട്ടത്. മൃതദേഹം പ്ലാസ്റ്റിൽ ബാഗിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് ജനുവരി ആറിന് പരാതി നൽകിയത്. അയൽക്കാരനായ അന്യ സംസ്ഥാന തൊഴിലാളിയെ സംശയമുള്ളതായും പരാതിയിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ രക്ഷിതാക്കളും അയൽക്കാരും തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻ്റെ നിഗമനം.
കുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം കുട്ടിയ്ക്കായി അടുത്ത പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് തൊട്ടടുത്ത അതിഥി തൊഴിലാളി കോളനിയായ പട്ടന്തൂർ അഗ്രഹാരയിലെ ഒരു ഓടയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും എന്നാൽ ലൈംഗിക പീഡനത്തിൻ്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.