സ്കൂട്ടർ ഓടിച്ച പതിനാറു വയസ്സുകാരൻ അപകടത്തിൽ മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ വാഹനം ഓടിച്ച ആളും കുട്ടിയുടെ അച്ഛനും പ്രതികൾ. കഴിഞ്ഞ മാസം 29 ന് ചങ്ങനാശ്ശേരി എസ്റ്റേറ്റ് പടിയിലായിരുന്നു സംഭവം. രാത്രി കൂട്ടുകാരനുമൊത്തു അച്ഛന്റെ പേരിലുള്ള സ്കൂട്ടറിൽ സിനിമക്ക് പോയതായിരുന്നു മരണപ്പെട്ട പതിനാറുകാരൻ. എസ്റ്റേറ്റ് പടി ഭാഗത്ത് വച്ച് എതിരെ വന്ന കാർ സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കൂടെ യാത്ര ചെയ്ത കുട്ടിക്ക് ഗുരുതര പരിക്കും പറ്റി.
അപകടം ഉണ്ടാക്കിയ കാറുകാരനൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ ഓടിക്കാൻ അനുവാദം കൊടുത്തതിന്റെ പേരിലാണ് കേരള മോട്ടോർ വാഹന നിയമ പ്രകാരം രജിസ്ട്രേഡ് ഓണറും കുട്ടിയുടെ പിതാവും ആയ ആളും പ്രതി ചേർക്കപ്പെട്ടത്.
ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഒരു കാരണവശാലും വാഹനം കൈകാര്യം ചെയ്യാൻ അനുവദിക്കരുതെന്നും അവധിക്കാലമായതിനാൽ മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.