
ഡൽഹിയിൽ പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ ഇ‑റിക്ഷാ ഡ്രൈവർ അറസ്റ്റിൽ. പ്രസാദ് നഗർ സ്വദേശിയായ ദുർഗേഷിനെയാണ്(40) ഡൽഹി പൊലീസ് പിടികൂടിയത്. ട്രാഫിക് സിഗ്നലിൽ പൂക്കൾ വിൽക്കുകയായിരുന്ന കുട്ടിയെ, പൂക്കൾ വിറ്റുതീർക്കാൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിക്കൊണ്ടുപോയത്.
ജനുവരി 11ന് നടന്ന ക്രൂരതയ്ക്ക് ശേഷം പെൺകുട്ടി മരിച്ചെന്ന് കരുതി വനപ്രദേശത്ത് ഉപേക്ഷിച്ചാണ് പ്രതി കടന്നുകളഞ്ഞത്. എന്നാൽ ബോധം തിരിച്ചുകിട്ടിയ പെൺകുട്ടി രക്തം വാർന്ന നിലയിൽ വീട്ടിലെത്തുകയായിരുന്നു. മുന്നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.