
വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുൺ ദേവിനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം ജില്ലാ കോടതിയുടേതാണ് വിധി.
2017 ഫെബ്രുവരി 23നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് ഇയാൾ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവതിയും കുടുംബവും എറണാകുളത്തേക്ക് യാത്ര പോയിരുന്നു. അന്ന് കാർ ഓടിച്ചയാളാണ് പ്രതി. യാത്രയ്ക്ക് ശേഷം പ്രതി നിരന്തരം ശല്യം ചെയ്യുകയും ഇയാളെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് അക്രമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.