
തിരുവനന്തപുരം കല്ലമ്പലത്ത് സഞ്ജുവിൽ നിന്നും എംഡിഎംഎ വാങ്ങിയ യുവനടൻമാരെ ചോദ്യം ചെയ്യാൻ പൊലീസ്. മുഖ്യപ്രതി സഞ്ജുവിന്റെ ഫോൺ ശാസ്ത്രീയ പരിശോധന നടത്തിയതിലൂടെയാണ് സിനിമ മേഖലയിലേതടക്കമുള്ള ലഹരി ഇടപാടുകളെ സംബന്ധിച്ചുള്ള സൂചനകൾ പൊലീസിനു ലഭിച്ചത്. കൊച്ചി കേന്ദ്രീകരിച്ച് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണവും നടത്തിയിരുന്നു.
ഒമാൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. എയർപോർട്ടിലടക്കം തെളിവെടുപ്പ് നടത്തിയിരുന്നു. കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. ജൂലൈ പത്തിനാണ് തിരുവനന്തപുരം കല്ലമ്പലത്ത് വെച്ച് പൊലീസ് വൻ ലഹരിവേട്ട നടത്തിയത്. നാല് കോടി രൂപ വിലവരുന്ന, ഒന്നേകാൽ കിലോ എംഡിഎംഎയുമായാണ് ‘ഡോൺ’ സഞ്ജു അടക്കമുള്ളവരെ പൊലീസ് പിടികൂടിയത്. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളിൽ കറുത്ത കവറിലാക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താൻ ശ്രമം നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.