
ആസിഡ് ആക്രമണത്തിൽ മുൻ സൈനികൻ ചേപ്പാട് തറയിൽ തെക്കേതിൽ കണിച്ചനല്ലൂർ പ്രസന്നൻ നായർ (61) ക്കാണ് പത്തു വർഷം തടവും അഞ്ചര ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി 1 ലെ ജഡ്ജി റോയി വർഗീസ് ആണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ ഹാജരായി. 2017 ജനുവരി 23 ന് ഏവൂർ ക്ഷേത്രത്തിലെ ആറാട്ട് ദിവസം രാത്രിയിൽ സഹോദരി ഗീതയുടെ മകൻ അരുൺ പ്രസാദിനെ കമ്പിവടിക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത് ചോദ്യം ചെയ്ത മറ്റൊരു സഹോദരിയുടെ മകൻ അരുണിന്റെ ദേഹത്തും കൂടെയുണ്ടായിരുന്ന ഏഴു വയസ്സ് പ്രായം വരുന്ന മകളുടെയും സഹോദരൻ അഖിൽ, ജയകൃഷ്ണൻ, അയൽവാസി ശാന്തമ്മാൾ, എന്നീ ആളുകളുടെ ദേഹത്തും പ്രതി സൾഫ്യൂറിക്ക് ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളൽ ഏൽപ്പിച്ചെന്നതായിരുന്നുകേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.