4 March 2026, Wednesday

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനി സുപ്രീം കോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 21, 2025 9:41 pm

നടിയെ ആക്രമിച്ച കേസില്‍ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വിസ്തരിക്കണമെന്ന ആവശ്യവുമായി പള്‍സര്‍ സുനി സുപ്രീം കോടതിയില്‍. കേസിലെ 112, 183 സാക്ഷികളായ സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് എന്നിവരെ തിരിച്ച് വിളിച്ച് വിസ്തരിക്കണമെന്നാണ് സുനി ആവശ്യപ്പെട്ടിരിക്കന്നത്. ഇവരെ വിസ്തരിക്കുന്ന സമയം താന്‍ ജയിലിലായിരുന്നെന്നും അതിനാല്‍ അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നുമാണ് പള്‍സര്‍ സുനിയുടെ വാദം.

ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് പള്‍സര്‍ സുനി നേരത്തെ വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും ഇരു കോടതികളും കേസ് തള്ളിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.