16 January 2026, Friday

അഡാനി-ഹിൻഡൻബർഗ്: അന്വേഷിക്കാന്‍ മൂന്ന് മാസം കൂടി

Janayugom Webdesk
ന്യൂഡൽഹി
May 12, 2023 9:27 pm

അഡാനി-ഹിൻഡൻബർഗ് വിഷയം അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. അന്വേഷണത്തിന് ആറ് മാസം കൂടി അനുവദിക്കണമെന്ന സെബി ആവശ്യത്തിലാണ് സുപ്രീം കോടതിയുടെ പ്രതികരണം. മൂന്ന് മാസം കൂടി അനുവദിക്കാമെന്ന് കോടതി അറിയിച്ചു.

മേയ് 15ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ സമയപരിധി സംബന്ധിച്ച് തീർപ്പുണ്ടാകും.
അഡാനിയുടെ ദുരൂഹമായ ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അതിനാൽ സെബിക്ക് ആറ് മാസം കൂടി സമയം വേണമെന്നുമായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പാർഡിവാല എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആരോപണങ്ങൾ അന്വേഷിച്ച് രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നേരത്തെ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഈ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ആറുമാസം കൂടി സമയം വേണമെന്ന് സെബി ആവശ്യപ്പെട്ടത്.

eng­lish sum­ma­ry; Adani-Hin­den­burg: Three more months to investigate

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.