
കരിപ്പൂർ വിമാനത്താവളത്തിൽ സൗദി എയർലൈൻസ് സർവീസുകൾ പുനരാരംഭിച്ചു. റിയാദിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് പുലർച്ചെ കരിപ്പൂരിലെത്തി. റൺവേ നവീകരണത്തെത്തുടർന്ന് വർഷങ്ങളായി മുടങ്ങിയിരുന്ന സർവീസുകളാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ആഴ്ചയിൽ നാല് ദിവസങ്ങളിലായി (ചൊവ്വ, വ്യാഴം, ശനി, ഞായർ) 20 ബിസിനസ് ക്ലാസ് സീറ്റുകളും 145 എക്കോണമി ക്ലാസ് സീറ്റുകളുമടക്കം ആകെ 165 പേർക്ക് യാത്ര ചെയ്യാവുന്ന ചെറിയ വിമാനങ്ങളാണ് സൗദി എയർലൈൻസ് സർവീസിനായി ഉപയോഗിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.