
നാല് ദിവസത്തെ അംബുബാച്ചി മേളയ്ക്ക് ശേഷം, ഇന്ന് കാമാഖ്യ ക്ഷേത്രത്തിൻറെ വാതിലുകൾ ഭക്തർക്കായി തുറന്നു കൊടുത്തതായി അധികൃതർ വ്യക്തമാക്കി. കാമാഖ്യ ദേവിയുടെ ആർത്തവ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് എല്ലാ വർഷവും നാല് ദിവസമാണ് അംബുബാച്ചി മേള നടക്കുന്നത്. ഈ സമയം ക്ഷേത്ര വാതിലുകൾ അടഞ്ഞ് കിടക്കും.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ക്ഷേത്ര വാതിലുകൾ അടച്ചത്. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളോടെ ഈ മാസം 22ന് ആരംഭിച്ച അംബുബാച്ചി മേള ലക്ഷക്കണക്കിന് ആളുകളാണ് സന്ദർശിച്ചതെന്ന് കാംരൂപ് മെട്രോപൊളിറ്റൻ ജില്ലാ അധികൃതർ വ്യക്തമാക്കി.
ഈ കാലയളവിൽ ക്ഷേത്ര പരിസരത്ത് നടക്കുന്ന അംബുബാച്ചി മേള സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര പരിപാടികളിൽ ഒന്ന് കൂടിയാണ്.
മേള നടക്കുന്ന സമയങ്ങളിൽ ക്ഷേത്രത്തിനുള്ളിലേക്ക് ഒരു വിഐപി വിവിഐപി സന്ദർശനങ്ങളും അനുവദിച്ചിരുന്നില്ല. ജൂൺ 23 വരെ ക്ഷേത്രത്തിലേക്കുള്ള സന്ദർശനം കർശനമായി നിരോധിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.