25 February 2026, Wednesday

Related news

February 23, 2026
February 15, 2026
February 14, 2026
February 10, 2026
February 6, 2026
January 28, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026

കടൽ മണൽ ഖനനത്തിനെതിരെ എഐടിയുസി ബഹുജന ശൃംഖല

Janayugom Webdesk
ഗുരുവായൂർ
April 18, 2025 9:57 am

പരിസ്ഥിതി ആഘാതവും തീര ശോഷണവും മത്സ്യസമ്പത്തിന്റെ നാശവും ഉണ്ടാക്കുന്ന കടൽ മണൽ ഖനനത്തിനെതിരെ എഐടിയുസി ബഹുജന ശൃംഖല സൃഷ്ടിച്ച് പ്രതിഷേധിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനങ്ങളുടെ ജീവിത സുരക്ഷയും ജനവികാരവും മാനിച്ച് കടൽ മണൽ ഖനനപദ്ധതിയിൽ നിന്നും പിൻതിരിയണമെന്ന് കേന്ദ്ര സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി കെ സുധീഷ് അധ്യക്ഷത വഹിച്ചു.

എൻ കെ അക്ബർ എംഎല്‍എ മുഖ്യാതിഥിയായി. എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ പ്രതിജ്ഞവാചകം ചൊല്ലി കൊടുത്തു. മത്സ്യ തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ സി സതീശൻ, ഇ ടി ടൈസൻ എംഎൽഎ, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ, വി ആർ മനോജ്, കെ എം ജയദേവൻ, ഗീത ഗോപി, എ എസ് സുരേഷ് ബാബു, രാഗേഷ് കണിയാം പറമ്പിൽ. എൻ കെ സുബ്രഹ്മണ്യൻ, വി എ ഷംസുദ്ദീൻ, എ എം സതീന്ദ്രൻ, സി വി ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. കേന്ദ്ര സർക്കാരിന്റെ ബ്ലു ഇക്കണോമി നയത്തിന്റെ ഭാഗമായി കടലിലെ ധാതുസമ്പത്ത് സ്വകാര്യ കമ്പനികൾക്ക് ലേലം ചെയ്തുവിൽക്കുന്നതിന് രാജ്യത്ത് തുടക്കം കുറിച്ചിരിക്കുന്നു. ഗുജറാത്തിലെ പോർബന്തർ തീരത്തുള്ള കടലിൽ നിന്ന് ചുണ്ണാമ്പും അന്തമാനിലെ നിക്കോബാർ തീരമേഖലയിലെ കടലിൽ നിന്ന് പോളിമെറ്റാലിക് പദാർത്ഥങ്ങളും കൊല്ലം, പരപ്പ തീരത്തുള്ള കടലിൽ നിന്നും മണലും ഖനനം ചെയ്യുന്നതിനുള്ള നീക്കം ആരംഭിച്ചു. രണ്ടാം ഘട്ടത്തിൽ ചാവക്കാട് കടലും ലക്ഷ്യമിടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.