7 March 2026, Saturday

Related news

February 17, 2026
February 9, 2026
January 27, 2026
December 15, 2025
September 14, 2025
September 12, 2025
June 28, 2025
June 8, 2025
May 3, 2025
April 5, 2025

അമിത്ഷാ മരണനാട്ടില്‍; 24 മണിക്കൂറിനിടെ മണിപ്പൂരില്‍ മരിച്ചത് 10പേര്‍

web desk
ഇംഫാൽ
May 30, 2023 9:51 am

കലാപം കത്തിയാളുന്ന മണിപ്പൂരില്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് സംഘര്‍ഷ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന മെയ്ത്തി, കുകി വിഭാഗം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രശ്നപരിഹാരമാണ് ആഭ്യന്തര മന്ത്രിയുടെ ലക്ഷ്യമെന്നാണ് ഔദ്യോഗിക വിവരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും സെക്രട്ടറി അജയ് കുമാർ ഭല്ലയും ഇന്നലെ വൈകീട്ടാണ് ഇംഫാലിലെത്തിയത്. ജൂൺ ഒന്നുവരെ അമിത്ഷാ സംസ്ഥാനത്ത് തുടരും.

ആഭ്യന്തരമന്ത്രി മണിപ്പൂരില്‍ തങ്ങുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ സേനയും മണിപ്പൂര്‍ പൊലീസിന്റെ കമാന്‍ഡോകളും ഇരുവിഭാഗങ്ങള്‍ക്കും നേരെ ഏറ്റുമുട്ടലുകള്‍ തുടരുകയും ചെയ്യുന്നുണ്ട്. കുക്കികളും മെയ്ത്തി വിഭാഗങ്ങളും തമ്മിൽ സംഘർഷം തുടരുന്ന വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ പുതിയ സംഘർഷത്തിൽ 24 മണിക്കൂറിനുള്ളിൽ മാത്രം 10 പേർ കൊല്ലപ്പെട്ടിരിക്കുകയാണ്. ശനിയാഴ്ചയാണ് മണിപ്പുരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇന്നലെയും ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. വിവിധ സ്ഥലങ്ങളിൽ  വെടിവെപ്പിലും തുടർന്നുണ്ടായ അക്രമത്തിലും ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

നാല്പതോളം കുക്കി പ്രക്ഷോഭകാരികളെ സേന വെടിവച്ചു കൊന്നിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി എൻ ബിരേൻ സിങ്  വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം വീണ്ടും രൂക്ഷമായത്.

Eng­lish Sam­mury: Amit shah vis­it in manipur- 10 peo­ple died in Manipur in 24 hours

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.