
ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കെഎസ് അനുരാഗ് ചരിത്ര പ്രസിദ്ധമായ തൃശ്ശൂർ കൂടൽ മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ചു. മുൻപ് ജാതിവിവേചനം നേരിട്ടതിനെത്തുടർന്ന് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് രാജി വച്ചിരുന്നു.
ഈഴവ സമുദായത്തിൽ നിന്നുള്ള ബാലുവിനെ ദേവസ്വം ബോർഡ് കഴകം ജോലിയിൽ നിയമിച്ചതോടെയായിരുന്നു ജാതി വിവേചനങ്ങൾ ഉയർന്നു തുടങ്ങിയത്. ജാതിപരമായി അപമാനം നേരിട്ടതോടെ ബാലു രാജിവയ്ക്കുകയായിരുന്നു. തൽസ്ഥാനത്തേക്കാണ് എംഎ ബിരുധധാരിയായ ചേർത്തല സ്വദേശി അനുരാഗിനെ നിയമിച്ചത്. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെക്കേ വാര്യത്തെ ടിവി ഹരികൃഷ്ണൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ രണ്ട് ദിവസം മുൻപ് ഹൈക്കോടതി തീർപ്പ് കൽപ്പിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അനുരാഗ് ക്ഷേത്ര ഓഫീസിലെത്തി ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ പൂർണ പിന്തുണയും പരിരക്ഷയും ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് ഉറപ്പ് നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.