23 January 2026, Friday

Related news

January 9, 2026
January 3, 2026
December 18, 2025
November 7, 2025
October 31, 2025
October 22, 2025
October 10, 2025
October 6, 2025
September 22, 2025
September 13, 2025

അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം വർധിപ്പിച്ചു; ധനമന്ത്രി കെ എൻ ബാലഗോപാൽ

പച്ചതേങ്ങ സംഭരണം: സബ്സിഡി 12.5 കോടി അനുവദിച്ചു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം
November 17, 2023 7:32 pm

അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1000 രൂപ വരെയാണ് വർധന. പത്തു വർഷത്തിൽ കൂടുതൽ സേവനമുള്ള അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്കെല്ലാം 500 രൂപയുടെ വർധനയുണ്ട്. 62,852 പേർക്കാണ് വേതന വർധന ലഭിക്കുന്നത്. ഇതിൽ 32,989 പേർ വർക്കർമാരാണ്.
ആശ വർക്കർമാരുടെ വേതനത്തിലും 1000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചു. 26,125 പേർക്കാണ് നേട്ടം. ഇരു വർധനകളും ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി അറിയിച്ചു.

പച്ചത്തേങ്ങ സംഭരിച്ചതിന്റെ സബ്‌സിഡി വിതരണത്തിന്‌ 12.5 കോടിയും അനുവദിച്ചു. മിനിമം താങ്ങുവിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസമാണ്‌ സംസ്ഥാന സർക്കാർ സബ്‌സിഡിയായി നാളികേര കർഷകർക്ക്‌ നൽകുന്നത്‌.
കഴിഞ്ഞ ദിവസം നെല്ല് സംഭരണത്തിന്‌ 200 കോടി അനുവദിച്ചിരുന്നു. ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണവും വെള്ളിയാഴ്‌ച ആരംഭിച്ചു. സ്‌കൂൾ പാചകത്തൊഴിലാളികൾക്ക്‌ 50.12 കോടിയും, തദ്ദേശ സ്ഥാപനങ്ങൾക്ക്‌ നവംബറിലെ വിഹിതമായി 185.68 കോടിയും, റേഷൻ വ്യാപാരികളുടെ കമ്മിഷൻ കുടിശിക നൽകാൻ 26 കോടിയും, ആശ വർക്കർമാർക്ക്‌ ഓണറേറിയമായി 15.68 കോടിയും, ജനകീയ ഹോട്ടലുകൾക്ക്‌ 33 കോടിയും കഴിഞ്ഞ ദിവസങ്ങളിൽ അനുവദിച്ചിരുന്നു.

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ഏഴു മാസത്തെ പെൻഷൻ, സ്‌നേഹപൂർവം പദ്ധതിക്കുള്ള തുക, ശ്രുതിതരംഗം പദ്ധതിക്കുള്ള തുക, കെഎസ്‌ആർടിസിക്കുള്ള വിഹിതം എന്നിവയും നല്‍കി. ദേശീയ ആരോഗ്യ മിഷന്‌ കേന്ദ്രവിഹിതം ലഭിക്കാത്ത സാഹചര്യത്തിലും 50 കോടി രൂപ സംസ്ഥാന സർക്കാർ നൽകി. റബ്ബർ കർഷകർക്കുള്ള സബ്‌സിഡിയായി ഒക്ടോബർ വരെയുള്ള തുകയും അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Angan­wa­di, Asha employ­ees’ wages increased; Finance Min­is­ter KN Balagopal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.