
മഹാരാഷ്ട്രയിലെ പാൽഘറിൽ സ്ത്രീധനം തിരികെ ചോദിച്ചതിന് യുവതിയെ ഭർത്താവും സഹോദരിയും ചേർന്ന് തലക്കടിച്ചു കൊന്നു. 35കാരിയായ കൽപ്പന സോണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മഹേഷ് സഹോദരി ദീപാലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
2015 ലാണ് മഹേഷ് സോണിയെ വിവാഹം കഴിച്ചത്. ഇതിന് ശേഷം ഇവർ വിരാറിലുള്ള മഹേഷിൻ്റെ വീട്ടിലാണ് താമസിച്ചിരുന്നത്. കൽപ്പനയെ മഹേഷും വീട്ടുകാരും ചേർന്ന് പലപ്പോഴും ശാരീരിക‑മാനസിക പീഡനങ്ങൾക്കിരയാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും പ്രശ്നമുണ്ടായതിനെ തുടർന്ന് വീട്ടിൽ നിന്നിറങ്ങി പോവുകയാണെന്ന് പറഞ്ഞ കൽപ്പന തനിക്ക് ലഭിച്ച സ്ത്രീധനം തിരികെ വേണമെന്നും ആവശ്യപ്പെട്ടു. ഇതാണ് മഹേഷിനേയും സഹോദരിയേയും പ്രകോപിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.