
ഉത്തർപ്രദേശിൽ ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. ഹത്രാസ് ജില്ലയിലെ സിക്കന്ദ്രാ റാവുവിലെ ബ്രഹ്മൻപൂര്‍ സ്വദേശിയായ കമലകാന്ത് ശർമ്മയാണ് (40) മരിച്ചത്. ഇതോടുകൂടി സംസ്ഥാനത്ത് ബിഎല്‍ഒമാരുടെ മരണം മൂന്നായി.
കമലകാന്ത് കുറച്ച് ദിവസമായി ജോലി സംബന്ധമായി കടുത്ത സമ്മർദത്തിലായിരുന്നു എന്നാണ് മകൻ വിനായകിന്റെ ആരോപണം. നവ്‌ലി ലാൽപൂരിലെ കോമ്പോസിറ്റ് സ്കൂളിൽ അധ്യാപകനായിരുന്നു കമലകാന്ത്. രാവിലെയോടെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് ജില്ലാ കളക്ടര്‍ അതുൽ വത്സ് പറഞ്ഞു. കഴിഞ്ഞദിവസം ബിജ്നോർ ജില്ലയിൽ ഒരു വനിതാ ബിഎൽഒ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.