പേജര്വാക്കിടോക്കി സ്ഫോടന പരമ്പരയെ തുടര്‍ന്നുള്ള ഭീകി നിലനില്‍ക്കവെ ലബനനില്‍ ഹിസ്ബുള്ള കേന്ദ്രത്തില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം.നിരവധിപേര്‍ കൊല്ലപ്പെട്ടു. കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നിരവധി കുട്ടുകള്‍ക്കും, സ്ത്രീകള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്ജീവന് നഷ്ടപ്പെട്ടതായി ലെബനന് ഹെല്ത്ത്മന്ത്രാലയും അറിയിച്ചു. ഹിസ്ബുള്ളയുടെ 150 കേന്ദ്രങ്ങളിൽ 24 മണിക്കൂറിനിടെ ആക്രമണം നടത്തിയതായി ഇസ്രയേലും അവകാശപ്പെട്ടു.കിഴക്കൻ, തെക്കൻ ലബനാൻ മേഖലകളിലാണ് ഇസ്രയേൽ അക്രമണം കടുപ്പിച്ചിരിക്കുന്നത്.
അൽ-തയ്റി, ഹെർമൽ, ഹനീൻ, സാവ്ത്തർ, നബാത്തിഹ്, ഷാര, ഹർബത്ത, ബിൻത് ജബെയിൽ മേഖലകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളും ഷംസ്റ്റാർ, താരിയ തുടങ്ങിയ പട്ടണങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ബോംബാക്രമണം. ഹിസ്ബുള്ളയുമായി ബന്ധമുള്ള മേഖലകളിൽ ബോംബാക്രമണം ശക്തിപ്പെടുത്തുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.