
സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്ന ഇറാനിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കം. ഇറാനിൽ ജോലി എടുക്കുന്നവരോടും വിദ്യാർഥികളോടും മടങ്ങാനാണ് നിർദ്ദേശം. ഇതിനായി തയ്യാറാക്കിയ ആദ്യ പട്ടികയിലെ പേരുകാരുമായി ഇന്ത്യൻ എംബസി ആശയവിനിമയം നടത്തി.ഇറാനിൽനിന്ന് ഇന്ത്യയിലേക്കുള്ള മടക്കം ആശങ്കയിലായി കേരളത്തിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥികൾക്ക് ഉൾപ്പടെ തീരുമാനം ആശ്വാസമാകും.
ലഭ്യമായ ഏത് മാർഗവും ഉപയോഗിച്ച് രാജ്യം വിടാൻ ഇന്ത്യൻ എംബസിയുടെ നിർദേശമുണ്ടെങ്കിലും എങ്ങനെ മടങ്ങുമെന്നറിയാതെ ഉഴലുകയാണ്ദിവസങ്ങളായി ഹോസ്റ്റൽ മുറിയിൽ തന്നെ താമസിക്കുന്ന കുട്ടികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും മുഖ്യമന്ത്രി, ഗവർണർ ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയിരുന്നു.
12 കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മ രൂപീകരിച്ചാണ് പരാതി നൽകിയത്. പട്ടാളത്തിന്റെ കാവലിൽ ആണെന്നതിനാൽ പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട്. ഇൗ സാഹചര്യത്തിൽ എങ്ങനെ തിരിച്ച് വരുമെന്നാണ് ആശങ്ക. ഇന്റർനെറ്റ് ലഭ്യമല്ലാത്തതിനാൽ പുറംലോകവുമായി ബന്ധപ്പെടാനും സാധിച്ചിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.