
ഇന്ത്യൻ കരസേനയുടെ ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് വാങ്ങിയ അപ്പാച്ചെ എ എച്ച്-64ഇ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഈ മാസം (ജൂലൈ 2025) ലഭിക്കും. 60 കോടി ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങാൻ തീരുമാനിച്ചത്.
2020‑ൽ ഒപ്പിട്ട കരാർ പ്രകാരം മൂന്ന് ബാച്ചുകളായി ആറ് ഹെലികോപ്റ്ററുകൾ 2024 മെയ്-ജൂൺ മാസങ്ങളിൽ ഇന്ത്യയിൽ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിലെ ആദ്യത്തെ ബാച്ചാണ് ഈ മാസം വരുമെന്ന് അറിയിച്ചത്. അമേരിക്കയുടെ ഭാഗത്തുള്ള സാങ്കേതിക പ്രശ്നങ്ങളാണ് വിതരണത്തിന് കാലതാമസമുണ്ടാക്കിയതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അടുത്ത ആഴ്ച എത്തുമെന്ന് പ്രതീക്ഷിക്കുന്ന ആദ്യ ബാച്ചിൽ മൂന്ന് ഹെലികോപ്റ്ററുകൾ ഉണ്ടാകും. അവശേഷിക്കുന്ന മൂന്നെണ്ണം ഈ വർഷം അവസാനം എത്തുമെന്നും പ്രതീക്ഷിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.