
ഇറാനിലെ പരമോന്നത നേതാവായി ആയത്തുല്ല അലി ഖമനയിയുടെ മകൻ മുജ്തബ ഖമനയിയെ നിയമിച്ചതിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി ജനങ്ങൾ.
മുജ്തബയുടെ നിയമനം ഒരു പാരമ്പര്യ ഭരണത്തിലേക്കുള്ള മാറ്റമാണെന്നാണ് ജനങ്ങളുടെ ആക്ഷേപം. ടെഹ്റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങുകയും ഭരണകൂട വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഇന്റർനെറ്റ് നിയന്ത്രിച്ചും സൈന്യത്തെ വിന്യസിച്ചും ഈ നീക്കങ്ങളെ ഭരണകൂടം അടിച്ചമർത്താൻ ശ്രമിക്കുന്നുണ്ട്. ഇസ്രയേൽ‑യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിക്ക് പകരക്കാരനായാണ് 56 കാരനായ മൊജ്തബ പരമോന്നത നേതാവാകുന്നത്. പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ ചേർന്ന 88 അംഗ വിദഗ്ധ സമിതിയിൽ പോലും ശക്തമായ എതിർപ്പുകൾ ഉയർന്നു. എട്ട് അംഗങ്ങൾ സമ്മേളനം ബഹിഷ്കരിച്ചതായും റിപ്പോർട്ടുകളുണ്ട്. മുജ്തബയ്ക്ക് മതിയായ മതപരമായ യോഗ്യതകളില്ലെന്ന് ഒരു വിഭാഗം പുരോഹിതർ വാദിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.