
വാഹനങ്ങല്‍ കൂട്ടിയിടിച്ചതിന്റെ പേരില്‍ തമ്പാനൂരിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പരിഭ്രാന്തി പരത്തിയ ടാറ്റൂ ആർട്ടിസ്റ്റില്‍. വള്ളിക്കടവ് സ്വദേശിയായ റോബിൻ ജോൺസനെയാണ് പൊലീസ് പിടികൂടിയത്. വാക്കുതർക്കത്തിന് പിന്നാലെ കൈവശമുണ്ടായിരുന്ന തിരയുള്ള റിവോൾവർ ചൂണ്ടി ഇയാൾ ആളുകളെ ഭീഷണിപ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിൽവെച്ചാണ് റോബിൻ സഞ്ചരിച്ച കാർ ബൈക്കിലും ഓട്ടോയിലും ഇടിച്ചത്. തുടർന്നുണ്ടായ തർക്കമാണ്ടായി. കയ്യിലുള്ളത് എയർ പിസ്റ്റൾ ആണിതെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞതെങ്കിലും പ്രാഥമിക പരിശോധനയിൽ തന്നെ ഇത് റിവോൾവറാണെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് തിരകളും തോക്കിലുണ്ടായിരുന്നു. സംഭവ സമയം ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.