
ടെറിട്ടോറിയൽ ആർമി ബറ്റാലിയനുകളിലേക്ക് ആദ്യമായി വനിതകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇന്ത്യൻ സൈന്യം. 11 ഹെഡ്ക്വാർട്ടേഴ്സ് ആൻഡ് ഹെൽത്ത് ബറ്റാലിയനുകളിലാണ് വനിതകൾക്കായി ഒഴിവുകൾ നീക്കിവെക്കുക. 11 എച്ച് ആൻഡ് എച്ച് ബറ്റാലിയനുകളിൽ എട്ടെണ്ണം ജമ്മു-കശ്മീരിലും മൂന്നെണ്ണം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്. ഈ ബറ്റാലിയനുകളിലുണ്ടാകുന്ന മൊത്തം ഒഴിവുകളിൽ ഒരു വിഭാഗം വനിതകൾക്കായി നീക്കിവെക്കാനാണ് തീരുമാനം.
എച്ച് ആൻഡ് എച്ച് ബറ്റാലിയനുകളിൽ മാത്രം 750 മുതൽ 1000 വരെ സൈനികരുണ്ടാവും. ഇതിൽ നിശ്ചിതശതമാനം വനിതകൾക്ക് ലഭിക്കും. പുരുഷന്മാർക്കുള്ളതിന് സമാനമായ തിരഞ്ഞെടുപ്പ് നടപടികളായിരിക്കും വനിതകൾക്കും. 18നും 42നുമിടയിൽ പ്രായമുള്ള വനിതകൾക്കാണ് നിയമനം നൽകുക. രഹസ്യാന്വേഷണശേഖരണം, റോഡുനിർമാണം, പ്രകൃതിദുരന്തമേഖലകളിൽ സഹായമെത്തിക്കൽ തുടങ്ങി ബഹുമുഖപ്രവർത്തനങ്ങളിൽ സഹായിക്കുക എന്നിവയാണ് ടെറിട്ടോറിയൽ ആർമിയുടെ പ്രധാന ചുമതലകൾ. നിലവിൽ 65 ടെറിട്ടോറിയൽ യൂണിറ്റുകളിലായി 50,000 സൈനികരാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.