
ചേലക്കരയിൽ നെൽപാടത്ത് കാട്ടായിറങ്ങി. വാഴക്കോട് പ്ലാഴി സംസ്ഥാനപാത മുറിച്ചു കടന്ന് ആദ്യമായാണ് നെൽപ്പാടത്തും കാട്ടാനയെത്തുന്നത്. ആറ്റൂർ പ്ലാവിൻ ചോട് പ്രദേശത്താണ് രാവിലെ അഞ്ചുമണിക്കാണ് ആനയിറങ്ങിയത്. സംസ്ഥാനപാത മുറിച്ചു കടന്ന് ജനവാസ മേഖലയിലെത്തിയ കൊമ്പൻ, നിരവധി വീട്ടുവളപ്പുകളിൽ കടന്ന് വാഴയും മറ്റും നശിപ്പിച്ച ശേഷം നെൽപ്പാടത്തേക്ക് ഇറങ്ങി വ്യാപകമായി കൃഷിയും നശിപ്പിച്ചു.
ആറ്റൂർ പാടശേഖരത്തിറങ്ങിയ കാട്ടാന നെൽക്കതിർ അടക്കം പിഴുതെറിയുകയും വരമ്പുകൾ നശിപ്പിക്കുകയും ചെയ്തു. രാവിലെ അഞ്ചുമണിയോടെ കൂടി സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാരൻ കാട്ടാനയെ റോഡിൽ നേരിട്ട് കണ്ടു ഭയന്നോടുകയായിരുന്നു. സംസ്ഥാനപാത മുറിച്ചു കടന്ന് കാട്ടാന ആദ്യമായാണ് നെൽപ്പാടങ്ങളിലേക്ക് എത്തുന്നത് എന്നും തങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.