
സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നിയുക്ത നഗരസഭാ കൗൺസിലർ ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്ക് 36 വർഷം കഠിനതടവ്. തലശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു പ്രശാന്ത് ഉൾപ്പെടെയുള്ള പ്രതികൾക്കാണ് തലശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ ഓരോ പ്രതിയും 1,08,000 രൂപ വീതം പിഴയായും ഒടുക്കണം.
2007 ഡിസംബർ 15‑നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിപിഐഎം പ്രവർത്തകനായ പി രാജേഷിനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് പ്രശാന്തിനും മറ്റ് ഒൻപത് ബിജെപി പ്രവർത്തകർക്കുമെതിരെയുള്ള കേസ്. വർഷങ്ങൾ നീണ്ട നിയമനടപടികൾക്കൊടുവിലാണ് കോടതി ഇപ്പോൾ നിർണ്ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് തന്നെ ശിക്ഷ ലഭിച്ചു എന്നത് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.