കൊൽക്കത്തയിലെ സർവേ പാർക്ക് മേഖലയിലെ ബാങ്കിൽ കളിത്തോക്ക് ഉപയോഗിച്ച് കവർച്ചക്ക് ശ്രമിച്ച മുപ്പത്തൊന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തപാൽ വകുപ്പ് ജീവനക്കാരനായ ദലിം ബസു ബാങ്കിനുള്ളിലേക്ക് കയറി കളിത്തോക്ക് കാണിച്ച് ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും ഭീഷണിപ്പെടുത്തി പക്കലുള്ളതെല്ലാം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. ഭവനവായ്പ അടക്കുന്നതിനും മറ്റു സാമ്പത്തിക കാര്യങ്ങളുമാണ് ബസുവിനെ കവർച്ചയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈവശം കളിത്തോക്കാണെന്ന് മനസ്സിലാക്കിയതോടെ ബാങ്ക് മാനേജറും മറ്റ് ഇടപാടുകാരും ചേർന്ന് ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കളിത്തോക്കിന് പുറമേ ഇയാളിൽ നിന്ന് കത്തി കൂടി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.