
തിരുവനന്തപുരത്ത് പത്തുവയസുകാരനായ ഓട്ടിസം ബാധിതനെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 161 വർഷം കഠിനതടവ് വിധിച്ച് കോടതി. പൗഡിക്കോണം സ്വദേശി സന്തോഷ് കുമാറിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 87,000 രൂപ പിഴയും സന്തോഷ് കുമാർ ഒടുക്കണം. 2019ൽ നടന്ന ഈ ക്രൂരമായ സംഭവം സമൂഹമനസാക്ഷിയെ ഏറെ നടുക്കിയ ഒന്നായിരുന്നു. അധ്യാപകൻ എന്ന നിലയിലുള്ള വിശ്വാസത്തെ വഞ്ചിച്ച പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കോടതി ഈ കടുത്ത ശിക്ഷ വിധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.