
മലയോര മേഖലയിൽ പ്ലാസ്റ്റിക് നിരോധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിൽ വിശദീകരണം തേടി സുപ്രീംകോടതി. ഹൈക്കോടതി രജിസ്ട്രാർ ജനറലിനോടാണ് സുപ്രീംകോടതി ഈ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടത്. നാല് ആഴ്ചകൾക്കകം വിശദീകരണം നൽകാനാണ് നിർദേശം.
ബ്രഹ്മപുരം മാലിന്യ പ്രശ്നം പരിഗണിക്കാൻ രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ഉത്തരവുകളും ഹാജരാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന വിഷയത്തിനു പുറത്തുള്ള കാര്യങ്ങളിലാണ് ഹൈക്കോടതി പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയതെന്ന ഹർജിക്കാരുടെ വാദം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.