3 March 2026, Tuesday

Related news

February 26, 2026
February 25, 2026
February 25, 2026
February 16, 2026
January 15, 2026
January 8, 2026
December 31, 2025
December 19, 2025
December 19, 2025
December 19, 2025

ബെറ്റിങ് ആപ് കേസ്; യുവരാജ് സിംഗും സോനു സൂദും ഉൾപ്പെടെയുള്ള താരങ്ങളുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
December 19, 2025 6:08 pm

നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രമുഖ കായിക താരങ്ങളുടെയും ചലച്ചിത്ര താരങ്ങളുടെയും സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, റോബിൻ ഉത്തപ്പ, നടൻ സോനു സൂദ്, തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ മിമി ചക്രവർത്തി തുടങ്ങിയവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കൂടാതെ നടി നേഹ ശർമ്മ, മോഡൽ ഉർവശി റൗട്ടേലയുടെ അമ്മ, ബംഗാളി നടൻ അങ്കുഷ് ഹസ്ര എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടി. സൂദിന്റെ ഏകദേശം ഒരു കോടി രൂപയുടെ സ്വത്തുക്കൾ, ചക്രവർത്തിയുടെ 59 ലക്ഷം രൂപ, യുവരാജ് സിങ്ങിന്റെ 2.5 കോടി രൂപ, നേഹ ശർമ്മയുടെ 1.26 കോടി രൂപ, ഉത്തപ്പയുടെ 8.26 ലക്ഷം രൂപ, ഹസ്രയുടെ 47 ലക്ഷം രൂപ, റൗട്ടേലയുടെ അമ്മയുടെ 2.02 കോടി രൂപ എന്നിങ്ങനെ കണ്ടുകെട്ടിയ തുകയിൽ ഉൾപ്പെടുന്നു.

1xBet എന്ന ഓൺലൈൻ ബെറ്റിങ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം നടക്കുന്നത്. ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഈ പ്ലാറ്റ്‌ഫോം വ്യാജ വെബ്‌സൈറ്റുകളിലൂടെയും വിദേശ സ്ഥാപനങ്ങളിലൂടെയും നിയമവിരുദ്ധമായി പണം കടത്തിയെന്നാണ് കണ്ടെത്തൽ. ഈ ആപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി താരങ്ങൾ കൈപ്പറ്റിയ വരുമാനം നിയമവിരുദ്ധമാണെന്ന് കണക്കാക്കിയാണ് നടപടി. നേരത്തെ സമാനമായ കേസിൽ മുൻ ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാന്റെയും സുരേഷ് റെയ്‌നയുടെയും 11.14 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഈ കേസിൽ അന്വേഷണം ഊർജിതമാക്കിയത്. ഇതിന് മുന്നോടിയായി ഈ താരങ്ങളെയെല്ലാം ഇഡി പലതവണ ചോദ്യം ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.