
ചെന്നൈയിൽ 22കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ശിവകുമാർ(22) എന്ന ബൈക്ക് ടാക്സി ഡ്രൈവറെ വാനഗരം പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെയാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. പക്കികരണൈയിലേക്ക് പോകാൻ ഞായറാഴ്ച വൈകുന്നേരം യുവതി ശിവകുമാറിൻ്റെ ബൈക്ക് ടാക്സി ബുക്ക് ചെയ്തിരുന്നു. പിന്നീട് മടങ്ങിപ്പോകുന്നതിനായി ശിവകുമാറിനോട് കാത്തുനിൽക്കാൻ യുവതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച പുലർച്ചയോടെ വീട്ടിലേക്ക് തിരികെ പോകുന്നതിനിടെയാണ് അതിക്രമം നടന്നത്.
തിരികെ പോകുന്നതിനിടെ ശിവകുമാർ യുവതിയെ ആളൊഴിഞ്ഞ വഴിയിലേക്ക് കൊണ്ടുപോവുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനത്തിന് ശേഷം ഇയാൾ തന്നെയാണ് യുവതിയെ വീട്ടിൽ വിട്ടത്. വീട്ടിലെത്തിയ യുവതി ഭർത്താവിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെയും ഭർത്താവിൻ്റെയും പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയായ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.