
ക്രിപ്‌റ്റോ കറൻസി വിപണിയിൽ വലിയ തിരിച്ചടി നേരിട്ട് ബിറ്റ്‌കോയിൻ വില കുത്തനെ ഇടിഞ്ഞു. നവംബർ 4ന് ഒറ്റയടിക്ക് ഒരു ലക്ഷം ഡോളറിന് താഴേക്ക് കൂപ്പുകുത്തിയതോടെ, കഴിഞ്ഞ ജൂൺ മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് ക്രിപ്‌റ്റോ വിപണി നേരിട്ടത്. നവംബർ 5ന് ബിറ്റ്‌കോയിൻ വില 7.4% വരെ ഇടിഞ്ഞ് 96,794 ഡോളർ എന്ന അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കാത്തത് നിക്ഷേപകരെ കൂടുതൽ അപകടസാധ്യതയുള്ള ക്രിപ്‌റ്റോ പോലുള്ള ആസ്തികളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചു. ക്രിപ്‌റ്റോ നിക്ഷേപകരുടെ പ്രതീക്ഷിച്ച വില ഉയരുമെന്നുള്ള പൊസിഷനുകളിൽ കഴിഞ്ഞ മാസം കോടിക്കണക്കിന് ഡോളറിൻ്റെ ലിക്വിഡേഷൻ നടന്നത് വിപണിയിൽ വലിയ സമ്മർദ്ദമുണ്ടാക്കി. ട്രംപിന്റെ താരിഫ് യുദ്ധം പുതിയ വഴിത്തിരിവിലെത്തിയത് 2018ന് ശേഷമുള്ള ബിറ്റ്‌കോയിന്റെ ഏറ്റവും മോശം പ്രകടനത്തിനാണ് വിപണി സാക്ഷ്യം വഹിക്കാൻ കാരണമായത്.
എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിൽ നിന്നുള്ള പണത്തിൻ്റെ ഒഴുക്ക് കുറഞ്ഞതും ഡിജിറ്റൽ അസറ്റ് ട്രഷറി സ്ഥാപനങ്ങൾ വിൽപ്പന നടത്താനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകളും വിപണിക്ക് വെല്ലുവിളിയാകുന്നു. ബിറ്റ്‌കോയിന്റെ തകർച്ചയെത്തുടർന്ന് എഥീറിയം ഏകദേശം 15% വരെ ഇടിഞ്ഞതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ആഗോള ക്രിപ്‌റ്റോ വിപണി മൂല്യത്തിൽ ഏകദേശം 840 ബില്യൺ ഡോളറിൻ്റെ നഷ്ടമുണ്ടായതായി കോയിൻ മാർക്കറ്റ്കാപ്പ് ഡാറ്റ സൂചിപ്പിക്കുന്നു. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിയമനിർമ്മാണങ്ങളെ ട്രംപ് ഭരണകൂടം പിന്തുണച്ചതോടെ 2025ൻ്റെ തുടക്കത്തിൽ ബിറ്റ്‌കോയിനും മറ്റ് ക്രിപ്‌റ്റോകറൻസികളും പുതിയ ഉയരങ്ങൾ കീഴടക്കിയിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് 1,20,000 ഡോളറും കടന്നു മുന്നേറി. യു എസ് സർക്കാർ ഷട്ട്ഡൗണിലേക്ക് നീങ്ങിയപ്പോൾ ബിറ്റ്‌കോയിൻ ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെട്ടതും കുതിപ്പിന് കാരണമായി. യു.എസ്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസൻ്റ്, ഓഗസ്റ്റ് മാസത്തോടെ ഫെഡറൽ ബിറ്റ്‌കോയിൻ ശേഖരം 20 ബില്യൺ ഡോളർ വരെ ആസ്തിയായി ഉയർന്നതായി സൂചിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ ഈ ഇടിവ് ഉണ്ടായിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.