
ബിജെപി നേതാക്കൾ വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കുന്നില്ലെന്നും അവരുടെ പേരുകൾ പുറത്തുവിടുമെന്നും തുറന്നടിച്ച ബിജെപി നേതാവ് എം എസ് കുമാറിനെ അനുനയിപ്പിക്കാൻ ബിജെപി നേതൃത്വം.രാജീവ് ചന്ദ്രശേഖർ എം എസ് കുമാറിന്റെ വീട്ടിൽ നേരിട്ടത്തി കൂടിക്കാഴ്ച നടത്തി.
തിരുവിതാംകൂർ സഹകരണ സംഘത്തിൽ നിന്ന് ബിജെപി നേതാക്കൾ വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കുന്നില്ലെന്നും അവരുടെ പേരുകൾ പുറത്തുവിടുമെന്നും എം എസ് കുമാർ നേരത്തെ തുറന്നടിച്ചിരുന്നു.
കൂടാതെ താനും ആത്മഹത്യയുടെ വക്കിലാണെന്നും ഇതിനെ തുടർന്ന് എം എസ് കുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എം എസ് കുമാറിനെ തള്ളി ജനറൽ സെക്രട്ടറി എസ് സുരേഷും രംഗത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.