
കേണല്‍ സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന് അധിക്ഷേപിച്ചത് ഭാഷാപരമായ പിഴവായിരുന്നെന്ന് മധ്യപ്രദേശിലെ ബിജെപി നേതാവും മന്ത്രിയുമായ വിജയ് ഷാ. ഏതെങ്കിലും മതത്തെയോ , സമൂഹത്തെയോ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുനന്നില്ല. സൈന്യത്തോടും , സഹോദരി കേണല്‍ സോഫിയ ഖുറേഷിയോടും എല്ലാവരോടും മാപ്പ് പറയുന്നു വിഡീയോ പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു.
വിജയ് ഷാ നേരത്തെ നടത്തിയ ഖേദപ്രകടനം സുപ്രീംകോടതി തള്ളിയിരുന്നു. കോടതി നിര്‍ദേശപ്രകാരം മധ്യപ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ മാപ്പുപറച്ചിൽ. 28ന് എസ്‍ഐടി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.