ഗുജറാത്തിലെ കോൺഗ്രസ് സംസ്ഥാന ഘടകത്തിനകത്ത് വലിയ ശുദ്ധീകരണ നടപടികൾക്ക് എഐസിസി ഒരുങ്ങുന്നതായി സൂചന. സംസ്ഥാനത്തെ പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ചിലർ ബിജെപിയുടെ സ്ലീപ്പർ സെല്ലുകളാണെന്നും അത്തരക്കാർ എത്ര പേരാണെങ്കിലും അവർക്കെതിരെ നടപടിയെടുക്കുമെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് വിമതരായി പ്രവർത്തിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളെ പുറത്താക്കാൻ മടിക്കില്ലെന്നും രാഹുൽ പറഞ്ഞു. ഗുജറാത്തിൽ പതിറ്റാണ്ടുകളായി ഭരണത്തിൽ തിരിച്ചെത്താൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പാർട്ടിയെ ശുദ്ധീകരിക്കാൻ എത്രപേരെ വേണമെങ്കിലും കൂട്ടത്തോടെ പിരിച്ചുവിടാൻ മടിയില്ലെന്നും രാഹുൽ ഗാന്ധി അഹമ്മദാബാദിൽ ഒരു പരിപാടിയിൽ പാർട്ടി പ്രവർത്തകരോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.