ജമ്മു സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ചൊവ്വാഴ്ച ഉണ്ടായ ഐഇഡി സ്ഫോടനത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു . ജമ്മുവിലെ അഖ്‌നൂർ സെക്ടറിലെ ലാലിയാലിയിൽ വേലി പട്രോളിംഗിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് സൈന്യം അറിയിച്ചു.
കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയോട് ചേർന്നുള്ള കർണാ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ സുരക്ഷാ സേന ആയുധങ്ങളും വെടിമരുന്നും കണ്ടെടുത്തതിന് അടുത്ത ദിവസമാണ് സ്ഫോടനം ഉണ്ടായത്. സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത സംഘം നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. ഒരു എകെ 47 റൈഫിൾ, ഒരു എകെ മാഗസിൻ, ഒരു സൈഗ എംകെ റൈഫിൾ, ഒരു സൈഗ എംകെ മാഗസിൻ, 12 റൗണ്ടുകൾ എന്നിവ കണ്ടെടുത്തു. ഒരു ഭക്ഷണശാലയ്ക്ക് പിന്നിലുള്ള ഒരു ബാഗിലാണ് ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.