
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണ (എസ്ഐആര്‍) നടപടികള്‍ക്കിടെ ബൂത്ത് ലെവൽ ഓഫിസർ (ബിഎല്‍ഒ) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിൽ മുണ്ടാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മുർലിപുര ഗ്രാമത്തിലെ താമസക്കാരനും ജലസേചന വകുപ്പിലെ സീനിയർ അസിസ്റ്റന്റുമായ മോഹിത് ചൗധരി (35)യാണ് വിഷം കഴിച്ചത്. ചികിത്സയില്‍ തുടരുന്ന മോഹിത്തിന്റെ നില അതീവ ഗുരുതരമാണ്. ജോലി ഭാരമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്.
ഏല്പിച്ച ജോലിയുടെ 70 ശതമാനത്തിലധികം മോഹിത് പൂർത്തിയാക്കിയിരുന്നു. അമിത ജോലിഭാരം കാരണം നിരവധി ദിവസങ്ങളായി കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഫോമുകളുടെ പുരോഗതിയെച്ചൊല്ലി തഹസിൽ ലെവൽ സൂപ്പർവൈസർ ആശിഷ് ശർമ്മ ഇദ്ദേഹത്തെ നിരന്തരം സമ്മർദത്തിലാക്കി. സസ്‌പെൻഷനും നിയമനടപടികളും നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവർ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.