
ബോംബ് ഭീഷണിയെത്തുടർന്ന് എയർ ഇന്ത്യയുടെ എഐ 379 വിമാനം തായ്‌ലൻഡിലെ ഫുകേത് വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ഡല്‍ഹിയിലേക്ക് 156 യാത്രക്കാരുമായി പുറപ്പെട്ടതായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയ ശേഷം വിമാനത്തിൽ വിശദമായ പരിശോധന നടത്തി. വിമാനത്തിലെ ബാത്ത്‌റൂമിൻ്റെ ചുവരിലാണ് ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ബോംബാണെന്ന് തോന്നിക്കുന്ന യാതൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വ്യാജ ബോംബ് ഭീഷണിയാണെന്നാണ് നിലവിലെ നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.