
ബോംബെ ഹൈക്കോടതി കെട്ടിടം സ്ഫോടനത്തിൽ തകർക്കുമെന്ന് ഭീഷണി സന്ദേശം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇ‑മെയിൽ വഴിയാണ് അധികൃതർക്ക് ഭീഷണി ലഭിച്ചത്. തുടർന്ന്, കോടതിയിലെ നടപടികൾ നിർത്തിവെച്ച് കെട്ടിടം ഉടനടി ഒഴിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കോടതിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രവീൺ മുണ്ടെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. നിലവിലെ ഭീഷണി വ്യാജമാണെന്നാണ് സംശയിക്കുന്നതെന്നും എന്നാൽ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഡൽഹിയിലും സമാനമായ രീതിയിൽ ഇ‑മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ഡൽഹി ഹൈക്കോടതിയിലെ ജീവനക്കാരെ നേരത്തെ ഒഴിപ്പിച്ചിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.