
തലസ്ഥാനത്തെ പ്രമുഖ സ്കൂളുകൾക്ക് നേരെ ഇന്ന് രാവിലെ ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചു. ലോധി എസ്റ്റേറ്റിലെ സർദാർ പട്ടേൽ വിദ്യാലയ, സൽവാൻ പബ്ലിക് സ്കൂൾ, ആർമി പബ്ലിക് സ്കൂൾ, മീര പബ്ലിക് സ്കൂൾ എന്നിവയുൾപ്പെടെ നാല് സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ എട്ട് മണിയോടെയാണ് സ്കൂൾ അധികൃതർ ഇമെയിൽ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പൊലീസിനെയും ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചത്.
ഭീഷണിയെത്തുടർന്ന് മുൻകരുതൽ നടപടിയായി വിദ്യാർത്ഥികളെയും ജീവനക്കാരെയും സുരക്ഷിതമായി സ്കൂൾ കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. ഡൽഹി പൊലീസിന്റെ ബോംബ് ഡിസ്പോസൽ സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫയർ ഡിപ്പാർട്ട്മെന്റ് എന്നിവർ സ്ഥലത്തെത്തി ക്ലാസ് മുറികളിലും പരിസരങ്ങളിലും വിശദമായ പരിശോധന നടത്തി വരികയാണ്. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കുട്ടികൾ സുരക്ഷിതരാണെന്നും പരിശോധനകൾ പൂർത്തിയായാൽ മാത്രമേ ക്ലാസുകൾ പുനരാരംഭിക്കൂ എന്നും സർദാർ പട്ടേൽ വിദ്യാലയ അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. മുതിർന്ന ക്ലാസുകളിലെ പരീക്ഷകൾ സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ നടത്തുകയുള്ളൂ. കഴിഞ്ഞ മാസവും ഡൽഹിയിലെ വിവിധ സ്കൂളുകൾക്കും റെഡ് ഫോർട്ടിനും സമാനമായ രീതിയിൽ വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനായി സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.