
ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാളിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. 13 പേർക്കാണ് പരിക്കേറ്റത്. കുഞ്ചപുരി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബസ് പിന്നോട്ടെടുക്കുന്നതിനിടെയാണ് 70 അടി താഴ്ചയിലേക്ക് മറിഞ്ഞത്. 29 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
പരിക്കേറ്റ 13 പേരെ ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിലേക്ക് മാറ്റി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സംസ്ഥാന ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദില്ലി ദ്വാരക സ്വദേശി അനിത ചൗഹാൻ, ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള പാർത്ഥസതി മധുസൂദൻ ജോഷി, ഉത്തർപ്രദേശിലെ സഹരൻപുർ സ്വദേശികളായ നമിത പ്രഭുക്കൽ, അനുജ് വെങ്കിട്ടരാമൻ, അഷു ത്യാഗി എന്നിവരാണ് മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.