
പടിഞ്ഞാറൻ ഗ്വാട്ടിമാലയിലെ ഇന്റർ-അമേരിക്കൻ ഹൈവേയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ 19 പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 11 പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്ന് പ്രാദേശിക ഫയർഫോഴ്സ് വക്താവ് ലിയാൻഡ്രോ അമാഡോ അറിയിച്ചു. മൂടൽമഞ്ഞ് കാഴ്ചപരിധി കുറച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് റോഡരികിലെ അഗാധമായ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ 19 പേരെയും സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഗ്വാട്ടിമാല അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.