
ഇസ്ലാമാബാദിൽ ജുഡീഷ്യൽ കോംപ്ലക്സിന് സമീപം കാറിനകത്തുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ വൻ ഗതാഗതക്കുരുക്കുമുണ്ടായി. പാകിസ്ഥാന്റെ തലസ്ഥാനമാണ് ഇസ്ലാമാബാദ്. കോടതിവളപ്പിൽ ധാരാളം ആളുകളും ഉണ്ടായിരിക്കുമ്പോഴായിരുന്നു സ്ഫോടനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ അഭിഭാഷകരമുണ്ടെന്നാണ് വിവരം.
അതേസമയം എന്ത് തരത്തിലുള്ള ആക്രമണമാണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും, ഫോറൻസിക് റിപ്പോർട്ടിന് ശേഷമേ കൂടുതൽ വ്യക്തത ലഭിക്കുവെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ചോരപുരണ്ട നിരവധിപേർ വീണുകിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പ്രദേശത്ത് ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനമാണുണ്ടായത്. പാർക്ക് ചെയ്തിരുന്ന കാറിലാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. നിരവധി വാഹനങ്ങളും തകർന്നു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി കത്തിയമർന്ന വാഹനങ്ങളിലെ തീയണച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.