
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണക്കേസിൽ അന്വേഷണസംഘം പരാതിക്കാരുടെ മൊഴിയെടുക്കാൻ ആരംഭിച്ചു. അഡ്.ഷിൻറോയുടെ മൊഴിയാണ് ആദ്യമായി എടുത്തത്. യുവതികൾ ഇതുവരെ രാഹുലിനെതിരെ നേരിട്ട് പരാതി നൽകിയിട്ടില്ല. വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ വിവിധ സ്റ്റേഷനുകളിൽ എത്തിയ കേസുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
വിവിധ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ആറ് പരാതികളാണ് മാങ്കൂട്ടത്തിലിനെതിരെ വന്നിരിക്കുന്നത്. ശബ്ദരേഖകളുടെ ആധികാരിത പരിശോധിച്ച് അവരുടെ മൊഴിയെടുക്കാനും അന്വേഷണസംഘം നീക്കം നടത്തുന്നുണ്ട്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. രാഹുലിൻറെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് സ്റ്റേഡിയം സ്റ്റാൻറ് പരിസരത്ത് ആത്മാഭിമാന സദസ് എന്ന പേരിലാണ് പരിപാടി നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.