11 December 2025, Thursday

Related news

September 27, 2025
September 17, 2025
September 6, 2025
September 4, 2025
September 4, 2025
September 2, 2025
August 31, 2025
August 28, 2025
August 23, 2025
July 2, 2025

മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: കുറ്റം നിഷേധിച്ച് ശ്രീറാം വെങ്കിട്ടരാമൻ

Janayugom Webdesk
തിരുവനന്തപുരം
August 16, 2024 8:01 pm

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റം നിഷേധിച്ച് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്. പൊലീസ് ഹാജരാക്കിയ കുറ്റപത്രം കോടതി വായിച്ച് കേൾപ്പിച്ചപ്പോഴാണ് ശ്രീറാം കുറ്റം നിഷേധിച്ചത്. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ പി അനിൽ കുമാറാണ് കേസ് പരിഗണിച്ചത്. പ്രതിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ, അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കൽ, തെളിവ് നശിപ്പിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ചുമത്തിയിട്ടുള്ളത്. 

മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ഒപ്പം അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിച്ചു എന്ന കുറ്റം എങ്ങനെ നിലനിൽക്കും എന്ന് കോടതി ചോദിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ചു എന്ന കുറ്റം നിലനിർത്തണമെങ്കിൽ അശ്രദ്ധമായ പ്രവർത്തികൊണ്ട് ഉണ്ടായ മനപൂർവമല്ലാത്ത നരഹത്യ എന്ന കുറ്റമല്ലേ ചുമത്തേണ്ടതെന്നും കോടതി പ്രോസിക്യൂട്ടറോട് ചോദിച്ചു. വ്യക്തമായ മറുപടി ലഭിക്കാതിരുന്ന സാഹചര്യത്തിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ കുറ്റപത്രം കോടതി പ്രതിയെ വായിച്ച് കേൾപ്പിച്ചു. മനപൂർവമല്ലാത്ത നരഹത്യക്ക് 10 വർഷം കഠിന തടവും പിഴയുമാണ് ശിക്ഷ. എന്നാൽ അശ്രദ്ധ കൊണ്ട് ഉണ്ടാകുന്ന മനപൂർവമല്ലാത്ത നരഹത്യക്ക് രണ്ട് വർഷം കഠിന തടവും പിഴയുമാണ് ശിക്ഷ. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും പെൺ സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ബഷീർ മരിച്ചത്. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.