11 January 2026, Sunday

Related news

November 2, 2025
July 14, 2025
July 11, 2025
April 13, 2025
April 8, 2025
March 22, 2025
March 11, 2025
January 17, 2025
January 2, 2025
December 25, 2024

ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണറിന്‍റെ വസതിയില്‍ സിബിഐ സംഘം

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2023 1:39 pm

ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്കിന്‍റെ വസതിയില്‍ സിബിഐ സഘം.റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാനാണ് സംഘമെത്തിയത്.

സോം വിഹാറിലെ മാലിക്കിന്‍റെ വസതിയിലാണ് സംഘമെത്തിയത്. കേസിലെ സാക്ഷിയെന്ന നിലയ്ക്ക് ഹാജരാകാന്‍ മാലിക്കിനോട് സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ ഗവർണറായിരിക്കെ 2018 ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഷ്വറന്‍സുമായി സര്‍ക്കാർ ഉണ്ടാക്കിയ കരാര്‍ സത്യപാല്‍ മാലിക്ക് റദ്ദാക്കിയിരുന്നു. കരാറില്‍ അഴിമതിയുണ്ടെന്ന മാലിക്കിന്‍റെ ആരോപണത്തെ തുടര്‍ന്നാണ് സിബിഐ കേസെടുത്തത്. ജമ്മു കശ്മീ‍ര്‍ എംപ്ലോയീസ് ഹെൽത്ത് കെയർ ഇൻഷുറൻസ് സ്കീമിന്റെ കരാർ സ്വകാര്യ കമ്പനിക്ക് നൽകിയതുമായി ബന്ധപ്പെട്ടും കിരു ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ടുമുള്ള രണ്ട് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്.

ഇതിൽ ഒന്നിൽ അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെ പ്രതി ചേർത്തിട്ടുണ്ട്. ആർഎസ്എസ് ബന്ധമുള്ള വ്യക്തിയുമായും അംബാനിയുമായും ബന്ധപ്പെട്ട ഫയലുകൾക്ക് അനുമതി നൽകിയാൽ 300 കോടി രൂപ കൈക്കൂലി നൽകാമെന്ന് തനിക്ക് വാഗ്ദാനം ലഭിച്ചിരുന്നുവെന്നായിരുന്നു ജമ്മു കശ്മീർ മുൻ ഗവർണറുടെ വെളിപ്പെടുത്തൽ. എന്നാൽ ഇത് കരാറുകൾ താൻ റദ്ദാക്കുകയായിരുന്നുവെന്നാണ് സത്യപാൽ മാലിക്ക് വെളിപ്പെടുത്തിയത്. 2018 ഓഗസ്റ്റ് 23 നും 2019 ഒക്ടോബർ 30 നും ഇടയിൽ താൻ ജമ്മു കശ്മീർ ഗവർണറായിരിക്കെ ഫയലുകൾ ക്ലിയർ ചെയ്യുന്നതിന് കൈക്കൂലി വാഗ്ദാനം ചെയ്തതായി മാലിക് അവകാശപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുന്നതിനും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി സിബിഐ സംഘം എത്തുന്നത്.

കഴിഞ്ഞ വർഷംസിബിഐ ഇതു സംബന്ധിച്ച് കേസെടുക്കുകയും ആറ് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. റിലയൻസ് ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ലിമിറ്റഡിന് എംപ്ലോയീസ് ഹെൽത്ത് കെയർ ഇൻഷുറൻസ് സ്കീമിന്റെ കരാർ നൽകിയതിലെ അപാകത സംബന്ധിച്ച് 2022 മാർച്ച് 23‑ന്, ജെ & കെ ഗവൺമെന്റിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മുഹമ്മദ് ഉസ്മാൻ ഖാനിൽ നിന്ന് ജെകെഎഎസിൽ നിന്ന് ഒരു കത്ത് ലഭിച്ചു. ട്രിനിറ്റി റീഇൻഷുറൻസ് ബ്രോക്കേഴ്‌സ് ലിമിറ്റഡ്, റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, മറ്റ് രണ്ട് പൊതുപ്രവർത്തകർ എന്നിവരുമായി ഗൂഢാലോചനയിലും കൂട്ടുകെട്ടിലും തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ട് ജെ & കെ ഗവൺമെന്റിന്റെ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ രേഖാമൂലമുള്ള ആശയവിനിമയത്തിൽ പരാമർശിച്ചിരിക്കുന്ന ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ വെളിപ്പെടുത്തി. 

ക്രിമിനൽ ഗൂഢാലോചന, ക്രിമിനൽ ദുരാചാരം എന്നീ കുറ്റങ്ങൾ സ്വയം ലാഭമുണ്ടാക്കാനും 2017, 2018 കാലയളവിൽ സംസ്ഥാന ഖജനാവിന് തെറ്റായ നഷ്ടമുണ്ടാക്കുകയും അതുവഴി ജമ്മു കശ്മീർ സർക്കാരിനെ വഞ്ചിക്കുകയും ചെയ്തു, സിബിഐ വൃത്തങ്ങൾ പറയുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം, ആർപിസിയിലെ സെക്ഷൻ 420, ജെ ആൻഡ് കെ പിസി ആക്‌ട് സെക്ഷൻ 5(2), സെക്ഷൻ 5(1)(ഡി) എന്നിവയ്‌ക്കൊപ്പം വായിച്ച 120‑ബി വകുപ്പുകൾ പ്രകാരം സിബിഐ കേസെടുത്തു

Eng­lish Summary:
CBI team at for­mer Jam­mu and Kash­mir Gov­er­nor’s residence

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.