26 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 25, 2024
September 25, 2024
September 25, 2024
September 25, 2024
September 25, 2024
September 25, 2024
September 25, 2024
September 25, 2024
September 25, 2024

എസ് സി , എസ് ടി ലിസ്റ്റും അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം നാളെ ഭാരത ബന്ദ്

Janayugom Webdesk
തിരുവനന്തപുരം
August 20, 2024 3:38 pm

എസ് സി , എസ് ടി ലിസ്റ്റും സംവരണവും അട്ടിമറിക്കുന്ന ആഗസ്റ്റ് ഒന്നിലെ സുപ്രീം കോടതി വിധിക്കും കേന്ദ്രസർക്കാർ തീരുമാനത്തിനുമെതിരെ നാളെ വിവിധ ആദിവാസി ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ഭാരത് ബന്ദ് നടക്കും. കേരളത്തിൽ ഹർത്താൽ ആചരിക്കുമെന്നും സംഘടനാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. നിർബന്ധമായി വാഹനങ്ങൾ തടയുകയോ, കടകൾ അടപ്പിക്കുകയോ ചെയ്യില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെൻ്റിൽ നിയമനിർമ്മാണം നടത്തണമെന്നതാണ് സംഘടനകളുടെ മുഖ്യമായ ആവശ്യം.ഭരണഘടനയുടെ 341 ഉം, 342 ഉം വകുപ്പുകളനുസരിച്ച് പാർലമെൻറ് അംഗീകാരം നൽകുന്ന എസ് സി / എസ് ടി ലിസ്റ്റ് രാഷ്ട്രപതിയാണ് വിജ്ഞാപനം ചെയ്യുന്നത്. 

ഈ ലിസ്റ്റിൽ കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കൽ, മാറ്റങ്ങൾ എന്നിവ വരുത്താൻ പാർലമെൻ്റിന് മാത്രമേ മേൽപറഞ്ഞ വകുപ്പുകൾ അനുസരിച്ച് അധികാരമുള്ളു. ജാതി വ്യവസ്ഥയുടെ ഭാഗമായ അയിത്തത്തിന് (Untouch­a­bil­i­ty) വിധേയമായി മാറ്റി നിർത്തപ്പെട്ടവരെ ഒരു വിഭാഗമായി (Class) കണക്കാക്കിയാണ് പട്ടികജാതി (Sched­uled Caste) ലിസ്റ്റ് തയ്യാറാക്കുന്നത്. ആചാരാനുഷ്‌ഠാനങ്ങൾ, ഭാഷകൾ, വിശ്വാസരീതികൾ എന്നിവയിൽ വൈവിധ്യമുണ്ടാകാമെങ്കിലും അയിത്തത്തിന് വിധേയമായതിനാൽ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി പിന്നോക്കം നിന്നവരെ ഏകതാന (homoge­nous) സ്വഭാവമുള്ളവരായി കണക്കാക്കുന്നു. ഈ വിഭാഗങ്ങൾക്കിടയിൽ മേൽതട്ടും കീഴ്ത്തട്ടുമില്ല. അതുപോലെ സവിശേഷമായ വംശീയ സ്വഭാവങ്ങളും ഒറ്റപ്പെട്ട ജീവിതസാഹചര്യവുമുള്ളവരെ പട്ടികവർഗ്ഗക്കാരായും (Sched­uled Tribes) കണക്കാക്കുന്നു. എന്നാൽ പട്ടികജാതി — വർഗ്ഗക്കാർ വൈവിധ്യമാർന്ന (het­oroge­nous) സ്വഭാവമുള്ളവരാണെന്നും അവർക്കിടയിൽ ജാതിവിവേചനം നിലനിൽക്കുന്നുണ്ടെന്നും വിലയിരുത്തി ജാതിയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തരം തിരിക്കണമെന്നാണ് (Sub­clas­si­fy) കോടതിവിധി പറയുന്നത്. ചില വിഭാഗങ്ങൾ പിന്നോക്കം നിൽക്കുന്നതിന് കാരണം മറ്റ് ചിലർ സംവരണത്തിന്റെ നേട്ടം കൊയ്തെടുക്കുന്നതുകൊണ്ടാണെന്നാണ് കോടതി പറഞ്ഞതിന്റെ രത്നചുരു ക്കം. നിലവിലുള്ള എസ് സി / എസ് ടി ലിസ്റ്റ് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് സംസ്ഥാന സർക്കാർ വിഭജിക്കണമെന്ന് കോടതി ഉത്തരവിട്ടു. ചുരുക്കത്തിൽ ഇന്ത്യൻ പാർലമെന്റിനും, പ്രസിഡന്റ്റിനും ഭരണഘടന നൽകിയ അധികാരം സുപ്രീംകോടതി റദ്ദാക്കിയിരിക്കുകയാണെന്നും അവർ പറഞ്ഞു. .

ഐഎഎസ്. തസ്‌തികകളിൽ യു.പി.എസ്.സി. യെ മറികടന്ന് സ്വകാര്യവ്യക്തികളെ നേരിട്ട് നിയമിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനവും പ്രതിഷേധാർഹമാണ്. കേന്ദ്രതസ്‌തികകളിൽ 45 ഓളം ഡയറക്‌ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ റാങ്കുകളിലാണ് ‘ലാറ്ററൽ എൻട്രി’ (Lat­er­al Entry) എന്ന പേരിൽ നേരിട്ട് നിയമിക്കുന്നത്. യുപിഎസ് സി.യെയും തൊഴിൽ രഹിതരായ യുവാക്കളെയും നോക്കുകുത്തിയാക്കിയുള്ള സംഘപരിവാർ നിയമനം ഭരണഘടന അട്ടിമറിക്കുന്നതാണ്. വ്യക്തമായ വിവരങ്ങൾ ഇല്ലാതെ കോടതിയും സർക്കാരും നിയമനിർമ്മാണം നടത്തുന്ന സാഹചര്യത്തിൽ സമഗ്രമായ ജാതിസെൻസസ് ദേശീയ തലത്തിൽ നടത്തണമെന്നതാണ് ഹർത്താലിലൂടെ ആവശ്യപ്പെടുന്നത്. 

സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെൻ്റ് നിയമനിർമ്മാണം നടത്തുക, വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിച്ച 2.5 ലക്ഷം രൂപ വാർഷിക വരുമാനപരിധി ഉൾപ്പെടെ എല്ലാതരം ക്രീമിലെയർ നയങ്ങളും റദ്ദാക്കുക, എസ് സി, എസ് ടി ലിസ്റ്റ് 9-ാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുക, സ്വകാര്യനിയമനങ്ങൾ റദ്ദാക്കുക, തുടങ്ങിയവയാണ് മറ്റുള്ള ആവശ്യങ്ങൾ. ഹർത്താലിന് ശേഷം ദേശീയ തലത്തിൽ ഇടപെടുന്നതിന് വേണ്ടി വിവിധ സംഘടനാ നേതൃത്വങ്ങൾ ആഗസ്റ്റ് 24 ന് എറണാകുളം അധ്യാപക ഭവനിൽ ഏകദിന ശില്പശാല നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.ദലിത് ആദിവാസി-സ്ത്രീ പൗരാവകാശ കൂട്ടായ്മ ചെയർമാൻ എം. ഗീതാനന്ദൻ, ദലിത് — ആദിവാസി — സ്ത്രീ പൗരാവകാശ കൂട്ടായ്‌മ ജനറൽ കൺവീനർ സി.എസ്. മുരളി , എം കെ വിജയൻ, ജിഷ്ണു ജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.