7 March 2026, Saturday

Related news

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 6, 2026
March 5, 2026

കേന്ദ്ര നേതാക്കള്‍ സമരത്തിനൊപ്പം; നാണം കെട്ട് കേരളത്തിലെ കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
February 8, 2024 11:24 pm

കേന്ദ്ര അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ നടന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമരത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ പിന്തുണ പ്രഖ്യാപിച്ചതോടെ നാണംകെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. കേരളത്തിന്റെ സമരം ന്യായമാണെന്നും പിന്തുണയ്ക്കുന്നുവെന്നും കഴിഞ്ഞദിവസം കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറും പറഞ്ഞിരുന്നു. ഇതോടെ മുട്ടാപ്പോക്ക് ന്യായങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെയും രംഗത്തെത്തി. അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ ഡല്‍ഹിയില്‍ സമരം നടത്തിയതിനെ ന്യായീകരിക്കാന്‍ വിചിത്രവാദങ്ങളും നിരത്തി. 

കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാകാത്ത സംസ്ഥാന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് അണികള്‍ക്കിടയിലും മുസ്ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികളിലും പ്രതിഷേധമുണ്ട്. സംസ്ഥാന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരല്ലെന്ന വാദമാണ് പ്രതിപക്ഷ നേതാവ് ഇന്നലെയും ആവര്‍ത്തിച്ചത്. ഈ സമരം കൊണ്ട് കേരളത്തിനോ ജനങ്ങൾക്കോ ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഇതേ നിലപാടുകളുമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. സർക്കാരിന് ഭരിക്കാൻ അറിയാത്തതുകൊണ്ടാണ് സംസ്ഥാനം സാമ്പത്തികമായി തകർന്നതെന്നായിരുന്നു സുരേന്ദ്രന്റെ കണ്ടെത്തല്‍. 

Eng­lish Summary:Central lead­ers with the strike; Shame on you Con­gress in Kerala
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.