8 December 2025, Monday

Related news

November 26, 2025
November 16, 2025
November 16, 2025
November 2, 2025
October 27, 2025
September 17, 2025
August 28, 2025
May 10, 2025
April 24, 2025
April 13, 2025

അറിവും കഴിവും മാറ്റുരച്ചു ; ജനയുഗം സഹപാഠി — എ കെ എസ് ടി യു അറിവുത്സവം സമാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 26, 2024 8:42 pm

അറിവും കഴിവും മാറ്റുരച്ച ജനയുഗം സഹപാഠി — എ കെ എസ് ടി യു അറിവുത്സവം ഏഴാം എഡിഷൻ സമാപിച്ചു . മുൻ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ സംസ്ഥാനതല വിജ്ഞാന പരീക്ഷ ഉദ്ഘാടനം ചെയ്തു. എല്‍പി സ്കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിഭാഗങ്ങളിലായി വിവിധ ജില്ലാതല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരാണ് സംസ്ഥാനതല അറിവുത്സവത്തില്‍ മാറ്റുരച്ചത്. 

 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നടന്ന പരിപാടിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മാങ്കോട് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ കെ എസ് ടി യു പ്രസിഡന്റ് കെ കെ സുധാകരന്‍ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഇ ലോര്‍ദോന്‍ നന്ദി പറഞ്ഞു.

ഉച്ചയ്ക്ക് നടന്ന സമാപന സമ്മേളനവും സമ്മാനദാനവും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജനയുഗം ജനറല്‍ മാനേജര്‍ സി ആര്‍ ജോസ് പ്രകാശ് അധ്യക്ഷനായി. ജനയുഗം പത്രാധിപര്‍ രാജാജി മാത്യു തോമസ് മുഖ്യപ്രഭാഷണം നടത്തി. എ കെ എസ് ടി യു ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍, അറിവുത്സവം സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ പിടവൂര്‍ രമേശ്, എ കെ എസ് ടി യു ട്രഷറര്‍ കെ സി സ്നേഹശ്രീ, സഹപാഠി എഡിറ്റര്‍ ഡോ. പി ലൈല വിക്രമരാജ്, സഹപാഠി കോ — ഓര്‍‍ഡിനേറ്റര്‍ ആര്‍ ശരത് ചന്ദ്രന്‍ നായര്‍, സിപിഐ ജില്ലാ അസി. സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു. അറിവുത്സവം സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍ എം ഡി മഹേഷ് വിജയികളെ പരിചയപ്പെടുത്തി. ജനയുഗം തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ ആര്‍ ഉദയന്‍ നന്ദി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.