
ആർമി ഗ്രൂപ്പ് സി റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ ക്രമക്കേട് നടത്തിയ ഹരിയാന സ്വദേശികളായ 18 ഉദ്യോഗാർത്ഥികളെ ഹലസൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 8ന് ഹലസൂരു പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പരീക്ഷയ്ക്കിടെയാണ് സംഭവം. മൊബൈൽ ഫോണുകളുമായി ബന്ധിപ്പിച്ച ബ്ലൂടൂത്ത് ഉപകരണങ്ങളും മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളും ഉപയോഗിച്ചാണ് ഇവർ കോപ്പിയടിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
പരീക്ഷാ കേന്ദ്രത്തിൽ നടന്ന പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ ക്രമക്കേട് കണ്ടെത്തിയത്. ഉദ്യോഗാർത്ഥികളായ അമൻ, രജത് എന്നിവരുടെ ബാഗുകളിൽ നിന്ന് കോപ്പിയടിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ പൊലീസ് കണ്ടെടുത്തു. പിടിയിലായ എല്ലാവരും ഹരിയാനയിൽ നിന്നുള്ളവരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.