22 January 2026, Thursday

Related news

January 16, 2026
January 7, 2026
January 3, 2026
January 3, 2026
December 16, 2025
December 7, 2025
December 1, 2025
November 6, 2025
November 1, 2025
October 23, 2025

പുതുതൊഴില്‍ മേഖല ശക്തിപ്പെടുത്തുന്നതിനൊപ്പം പഴയവ നിലനിര്‍ത്തും: മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍
കൊല്ലം
February 29, 2024 7:15 pm

നാടിന്റെ തൊഴില്‍മേഖലയുടെ പരിഛേദം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള മുഖാമുഖത്തിനായി കൊല്ലത്ത് ഒത്തുകൂടി. വ്യത്യസ്ത തൊഴിലിടങ്ങളില്‍ നിന്നുള്ള 57 പേര്‍ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി. ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററായിരുന്നു വേദി. പുതു തൊഴില്‍മേഖലകള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പഴയവ നിലനിര്‍ത്തുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലാളികൾക്കിടയിൽ ഐക്യം നിലനിറുത്തിയാലേ നാടിന്റെ പുരോഗതി ഉറപ്പാകൂ. ബഹുസ്വരതയും മതനിരപേക്ഷതയും ഫെഡറലിസവും പാർലമെന്ററി ജനാധിപത്യവും വെല്ലുവിളി നേരിടുന്ന ഇന്നത്തെ ഘട്ടത്തിൽ തൊഴിലാളികളുടെ സംഘടിതമായ ഇടപെടൽ തന്നെയാണ് രാജ്യത്തിനു വഴികാട്ടിയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖത്തിനെത്തിയ ഓരോരുത്തരും അവരവരുടെ മേഖലകളുടെ മികവും പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും അവതരിപ്പിച്ചു.

സർക്കാർ നൽകിവരുന്ന പിന്തുണയിൽ സംതൃപ്തി പ്രകടമാക്കിയതിനൊപ്പം ആവശ്യമായ മാറ്റങ്ങൾ വേണമെന്ന ആവശ്യവുമുന്നയിച്ചു. തൊഴിൽസുരക്ഷിതത്വം, ആനുകൂല്യങ്ങളിലെ വിടവുകൾ, കൂലിസംബന്ധമായ പരിഷ്കരണം തുടങ്ങിയവയാണ് ശ്രദ്ധയിൽപ്പെടുത്തിയത്. വിവിധ മേഖലകളിൽ കാലാനുസൃതപുരോഗതിക്ക് സർക്കാർ മുൻകൈയെടുക്കുന്നത് അംഗീകരിച്ചതിനൊപ്പം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളും പങ്കിട്ടു.
തൊഴിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.

Eng­lish Sum­ma­ry: Chief Min­is­ter’s Face-to-Face pro­gramme kollam
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.